മനാമ: കോവിഡ് വ്യാപനം ലഘൂകരിക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച കഫെ ഉടമയ്ക്ക് 2000 ബഹ്റൈൻ ദിനാർ പിഴ ചുമത്തി ഉത്തരവിട്ടു. ഇരിപ്പിട ശേഷിയുടെ 50% ത്തിലധികം പേരെ ഉൾപ്പെടുത്തിയതിനാണ് പിഴ.
ആറിലധികം പേരെ ഒരു മേശയിലിരിക്കാൻ കഫേ അനുവദിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർമാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കുമായുള്ള പ്രോസിക്യൂട്ടർ പറഞ്ഞു. ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത കേസിന്റെ വിധി ഇന്ന് പുറപ്പെടുവിച്ചു.