ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സി.പി.എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ വി രമണ അംഗീകരിച്ചു. ഹർജി നാളെ പരിഗണിക്കാനാണ് സാധ്യത. അലിയെ കൂടാതെ ലോക്സഭാംഗം മഹുവ മൊയ്ത്ര, മാധ്യമ പ്രവർത്തക രേവതി ലൗല്, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അപർണ ഭട്ട് എന്നിവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 14 പേരെ കൊലപ്പെടുത്തിയ കേസിലും ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളായ 11 പേരെയാണ് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചതെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു.
Trending
- സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇന്ത്യൻ സ്കൂൾ ആദരിച്ചു
- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം