മനാമ: ബാപ്കോ റിഫൈനിംഗ് സമുച്ചയത്തിലുണ്ടായ വാതക ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്കാന് ഒരു സ്വതന്ത്ര അന്വേഷണ കണ്‍സള്‍ട്ടന്റിനെ ഔദ്യോഗികമായി നിയമിച്ചു. ബാപ്കോ റിഫൈനിംഗിന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് നടപടി.
വെള്ളിയാഴ്ച ബാപ്കോ റിഫൈനിംഗ് സമുച്ചയത്തില്‍ നടന്ന വാതക ചോര്‍ച്ചയില്‍ രണ്ടു പേര് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.
സ്വതന്ത്ര അന്വേഷണത്തെ പിന്തുണയ്ക്കാനും അന്വേഷണത്തിന്റെ സുഗമവും സുതാര്യവുമായ സൗകര്യം ഉറപ്പാക്കാനുമായി ഒരു ആന്തരിക അന്വേഷണ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസക്തമായ എല്ലാ വിവരങ്ങളിലേക്കും മെറ്റീരിയലുകളിലേക്കും പൂര്‍ണ്ണമായ അന്വേഷണം സാധ്യമാക്കുക, ബന്ധപ്പെട്ട അധികാരികളുമായി അതിനെ ഏകോപിപ്പിക്കുക, ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും സമയബന്ധിതമായി ആശയവിനിമയം ഉറപ്പാക്കുക എന്നിവ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. ആഭ്യന്തര മന്ത്രാലയം, എണ്ണ-പരിസ്ഥിതി മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ബാപ്കോ എനര്‍ജിസ്, ബാപ്കോ റിഫൈനിംഗ് എന്നിവയില്‍നിന്നുള്ള പ്രതിനിധികളും മറ്റു സുരക്ഷാ, മറ്റ് സാങ്കേതിക വിദഗ്ധരും ഇതിലുള്‍പ്പെടും.
Trending
- ‘പിണറായി ദ ലെജൻഡ്’; പിണറായി വിജയനെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു, ചെലവ് 15ലക്ഷം
- സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി
- അതിർത്തി കടക്കാൻ ശ്രമം; പാക്ക് ജവാനെ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി
- പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു
- ഹെെബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
- കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച: അഞ്ചു പേര് കൂടി അറസ്റ്റില്‍
- ഓപ്പറേഷൻ ഡി ഹണ്ട്: സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്; ഒറ്റ ദിവസത്തിൽ 116 അറസ്റ്റ്
- ബാപ്കോ റിഫൈനിംഗ് കമ്പനിയിലെ വാതക ചോര്‍ച്ച: സ്വതന്ത്ര അന്വേഷകനെ നിയമിച്ചു