മനാമ: ബാപ്കോ റിഫൈനിംഗ് സമുച്ചയത്തിലുണ്ടായ വാതക ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്കാന് ഒരു സ്വതന്ത്ര അന്വേഷണ കണ്‍സള്‍ട്ടന്റിനെ ഔദ്യോഗികമായി നിയമിച്ചു. ബാപ്കോ റിഫൈനിംഗിന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് നടപടി.
വെള്ളിയാഴ്ച ബാപ്കോ റിഫൈനിംഗ് സമുച്ചയത്തില്‍ നടന്ന വാതക ചോര്‍ച്ചയില്‍ രണ്ടു പേര് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.
സ്വതന്ത്ര അന്വേഷണത്തെ പിന്തുണയ്ക്കാനും അന്വേഷണത്തിന്റെ സുഗമവും സുതാര്യവുമായ സൗകര്യം ഉറപ്പാക്കാനുമായി ഒരു ആന്തരിക അന്വേഷണ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസക്തമായ എല്ലാ വിവരങ്ങളിലേക്കും മെറ്റീരിയലുകളിലേക്കും പൂര്‍ണ്ണമായ അന്വേഷണം സാധ്യമാക്കുക, ബന്ധപ്പെട്ട അധികാരികളുമായി അതിനെ ഏകോപിപ്പിക്കുക, ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും സമയബന്ധിതമായി ആശയവിനിമയം ഉറപ്പാക്കുക എന്നിവ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. ആഭ്യന്തര മന്ത്രാലയം, എണ്ണ-പരിസ്ഥിതി മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ബാപ്കോ എനര്‍ജിസ്, ബാപ്കോ റിഫൈനിംഗ് എന്നിവയില്‍നിന്നുള്ള പ്രതിനിധികളും മറ്റു സുരക്ഷാ, മറ്റ് സാങ്കേതിക വിദഗ്ധരും ഇതിലുള്‍പ്പെടും.
Trending
- ബഹ്റിൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 ഡിസംബർ 26 ആം തീയ്യതി ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു.
- എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
- ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ്
- കുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
- തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്
- സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ ബിജെപിക്ക് ഭരണം പോയി; യുഡിഎഫ് അധികാരത്തില്‍
- മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; സാമ്പത്തിക സഹായം നേടാം, അപേക്ഷ ക്ഷണിച്ചു
- വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയിലകപ്പെട്ടെന്ന് യുവതി കോടതിയില്‍

