മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബി.ഐ.എ) വഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കർമപദ്ധതി തയാറാക്കണമെന്ന് ജനപ്രതിനിധികൾ. പ്രതിവർഷം 14 ദശലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോകുന്നത്. എന്നാൽ, ഇതിന്റെ ഇരട്ടിയോളം യാത്രക്കാരെ ആകർഷിക്കാൻ വിമാനത്താവളത്തിന് കഴിയുമെന്നാണ് ഇവർ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിവർഷം 20 ദശലക്ഷത്തിലധികം യാത്രക്കാരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാനാകും. 2019ൽ പ്രതിവർഷം 10 ദശലക്ഷം യാത്രക്കാരാണ് എയർപോർട്ട് വഴി കടന്നുപോയിരുന്നത്. കോവിഡ് കാലത്ത് ഇത് മൂന്നു ദശലക്ഷമായി കുറഞ്ഞു. എന്നാൽ, കോവിഡിനുശേഷം 2022ൽ 6.9 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിഞ്ഞു. മുൻവർഷത്തേക്കാൾ 127.5 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഭൂമിശാസ്ത്രപരമായി ബഹ്റൈൻ ലോകത്തുള്ള എല്ലാവർക്കും എത്തിപ്പെടാനാകുന്ന സ്ഥാനത്താണ്. വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനമായി ബഹ്റൈൻ മാറിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ലോകത്തിന്റെ ഏതു ഭാഗത്തേക്കും എത്തിപ്പെടാവുന്ന തരത്തിൽ വിമാന സർവിസുകളും ഇപ്പോൾ ബഹ്റൈനിലുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി.
Trending
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി
- ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം മോണ്ട്രിയലില് സ്ഥിതിവിവരക്കണക്ക് ശില്പശാല നടത്തി
- പഹല്‍ഗാം ഭീകരാക്രമണത്തിന് വഴി വച്ചത് സുരക്ഷാ വീഴ്ച , ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ
- ‘സീസണ്‍സ്’ ടൂറിസം യാത്ര: മോസ്കോയിലെ റെഡ് സ്ക്വയറില്‍ ബഹ്റൈനി കുടുംബങ്ങള്‍ ദേശീയ പതാകയുയര്‍ത്തി
- പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി
- പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗം; സിസി മുകുന്ദനെ ഒഴിവാക്കിയതിൽ സിപിഐ
- നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി, കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു.