മനാമ: ബഹ്റൈനിൽ കഴിഞ്ഞ വർഷം കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നതായി അറ്റോണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബൂഐനൈൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, ഗാർഹിക കേസുകൾ എന്നിവയിലാണ് കുറവുണ്ടായത്. ശക്തമായ കുടുംബ ബന്ധം, സാമൂഹിക അവബോധം, നിയമങ്ങളെ കുറിച്ചുള്ള ശരിയായ ധാരണ എന്നിവ കേസുകളുടെ എണ്ണം കുറക്കുന്നതിന് കാരണമായിട്ടുണ്ട്. ലഭിച്ച പരാതികളിൽ 99 ശതമാനവും കൈകാര്യംചെയ്യാനും സാധിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ചില രാജ്യങ്ങളുമായി ധാരണപത്രത്തിൽ ഒപ്പുവെക്കാനും സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികരീതികൾ അവലംബിച്ച് കേസുകൾ കൈകാര്യം ചെയ്തതിനാലാണ് ലഭിച്ച പരാതികളിൽ 99 ശതമാനവും കൈകാര്യംചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു