മനാമ: ബഹ്റൈൻ പ്രവാസികൾക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ആരോഗ്യ സേവന ഫീസ് രണ്ടുമാസം കൂടി തുടരാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും കേസുകളുടെ നേരത്തെയുള്ള രോഗനിർണയം ഉറപ്പാക്കുന്നതിനുമുള്ള നടപടികളെ പിന്തുണച്ചുകൊണ്ടുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഈ തീരുമാനം.
രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ വിദേശികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് ഏഴ് ബഹ്റൈൻ ദിനാറാണ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. ഈ ചാർജ് ആണ് രണ്ടുമാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. ബഹ്റൈനിൽ ഇതുവരെ 92,675 വൈറസ് കേസുകളും 352 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.