അമ്പലപ്പുഴ: കെ.എസ്.ഇ.ബി. ലൈനില്‍നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ഗൃഹനാഥനെ കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പാലത്ര വീട്ടില്‍ ശശി(52)യെയാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ജൂണ്‍ 25-നു രാത്രിയിലായിരുന്നു സംഭവം. അമ്പലപ്പുഴ കരുമാടി ഉഷാഭവനത്തില്‍ സോമന്റെ മകന് അനില്‍കുമാറിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. രാത്രി അനില്‍കുമാറിന്റെ വീട്ടിലെത്തിയ പ്രതി, വീട്ടില്‍വെച്ചിരുന്ന ബൈക്കിന്റെ സീറ്റില്‍ ഇരുമ്പുകസേര കിടത്തിവെച്ചു. തുടര്‍ന്ന് അതിലും ബൈക്കിലും വയര്‍ചുറ്റി വീടിനുമുന്‍വശത്തുള്ള വൈദ്യുതിലൈനില്‍ ബന്ധിപ്പിച്ചു. കരുമാടി ജങ്ഷനിലെ ഭാഗ്യക്കുറി വില്‍പ്പനക്കാരനായ അനില്‍കുമാര്‍ രാവിലെ ബൈക്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചത്.കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ ശത്രുക്കളാരുമില്ലെന്നാണ് അനില്‍കുമാറും അയല്‍പ്പക്കക്കാരും പോലീസിനോടു പറഞ്ഞത്. എന്നാല്‍, അനില്‍കുമാറിന്റെ വീടിനടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി.യില്നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യം വഴിത്തിരിവായി. ഹെല്‍മെറ്റുവെച്ച് മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാളെ ദൃശ്യത്തില്‍ കണ്ടു. തുടര്‍ന്ന് അറുപതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് തൃക്കൊടിത്താനത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഭാര്യയും അനില്‍കുമാറും തമ്മില്‍ അടുപ്പമുണ്ടെന്നു സംശയിച്ചാണ് കുറ്റകൃത്യത്തിനു തയ്യാറായതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോടു പറഞ്ഞു.
Trending
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു