തിരുവനന്തപുരം: പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാൽ ഇവർക്ക് അധിക നാൾ സി.പി.എം പാളയത്തിൽ തുടരാനാവില്ലയെന്ന് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവർ ഇപ്പോൾ കണ്ണിലെ കരടാണ്. ഇവർ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെയാണ് പ്രസ്താവനകളിലൂടെ ഒളിയമ്പ് എയ്യുന്നത്. വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എം ന് ഇനി ആവശ്യമില്ലെന്ന് അൻവറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവർ മുങ്ങുന്ന കപ്പലിൽ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നത്.
Trending
- അപകടകരമായ മാലിന്യങ്ങള്‍ക്ക് പ്രത്യേക നിര്‍മാര്‍ജന സംവിധാനം: നിയമഭേദഗതിക്ക് നിര്‍ദേശം
- അഅ്ലിയിലെ നവീകരിച്ച ഭിന്നശേഷി പരിപാലന കേന്ദ്രം ഉദ്ഘാടനത്തിനൊരുക്കുന്നു
- 24,000ത്തിലധികം ബഹ്റൈനികള്‍ക്ക് പ്രതിമാസം 1,000 ദിനാറിലധികം പെന്ഷന് ലഭിക്കുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുതിയ പാര്‍ക്കിംഗ് ഫീസ്; വിലവര്‍ധന ഉണ്ടാകുമെന്ന് വ്യാപാരികള്‍
- ബഹ്റൈനില്‍ പരസ്യ ലൈസന്‍സുകള്‍ ഇനി അഞ്ചു ദിവസത്തിനകം
- ഡ്രൈ ഡോക്ക് സ്ട്രീറ്റിലെ ഒരു പാത ജനുവരി 10 മുതല്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടും
- വിദേശ രാജ്യത്തെ അപമാനിച്ചു; യുവാവിന് ആറു മാസം തടവ്
- ബഹ്റൈനില്‍ വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്

