
ഭോപാല്‍: ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇന്‍ഫ്ളുവന്‍സറെ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടിയെ വിമർശിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ്‍. മതേതരത്വം എന്നത് ഇരുഭാഗത്തേക്കും സുഗമമായ ഗതാഗതം അനുവദിക്കുന്ന ‘ഇരട്ടവീഥിയുള്ള തെരുവായിരിക്കണം’ എന്ന് പവന് കല്യാണ്‍ അഭിപ്രായപ്പെട്ടു. മതങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ബഹുമാനം നിലനില്‍ക്കുന്ന സമൂഹമായിരിക്കണം ഉണ്ടാവേണ്ടത്- എക്സ് പ്ലാറ്റ്ഫോമിൽ പവന് കല്യാണ്‍ കുറിച്ചു.
‘ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് നിയമവിദ്യാര്‍ഥിയായ ശര്‍മ്മിഷ്ഠ ചില പരാമര്‍ശങ്ങള്‍ നടത്തി. അവരുടെ വാക്കുകള്‍ ചിലര്‍ക്ക് വേദനാജനകമായി. തെറ്റ് തിരുത്തി അവര്‍ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ബംഗാള്‍ പോലീസ് ധൃതിയിലാണ് ശര്‍മ്മിഷ്ഠയ്ക്കെതിരേ നടപടിയെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സനാതന ധര്‍മത്തെ പരിഹസിക്കുമ്പോള്‍ അതുമൂലം ലക്ഷക്കണക്കിന് ആളുകള്‍ക്കുണ്ടായ തീവ്രമായ വേദനയുടെ കാര്യമോ? അവരുടെ ക്ഷമാപണം എവിടെയാണ്? ദ്രുതഗതിയിലുള്ള അറസ്റ്റ് എവിടെ?’
മമതയുടെ വീഡിയയോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈശ്വരനിന്ദ എപ്പോഴും അപലപിക്കപ്പെടേണ്ടതാണെന്നും മതേതരത്വം ചിലര്‍ക്ക് കവചവും മറ്റുള്ളവര്‍ക്ക് ശിക്ഷയുമാകരുതെന്നും പവന് കല്യാണ്‍ കുറിച്ചു. രാജ്യം ഇതൈാക്കെ കാണുന്നുണ്ടെന്നും എല്ലാവരോടും നീതിയുക്തമായി പെരുമാറേണ്ടതുണ്ടെന്നും ബംഗാള്‍ പോലീസിനോട് അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു.
സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ആധാരമാക്കി ശനിയാഴ്ചയാണ് ശര്‍മ്മിഷ്ഠ പനോളി എന്ന ഇരുപത്തിരണ്ടുകാരിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. ശര്‍മിഷ്ഠയെ കോടതിയില്‍ ഹാജരാക്കുകയും കോടതി യുവതിയെ 14 ദിവസം റിമാന്‍ഡില്‍ വിടുകയും ചെയ്തിരുന്നു.
ബംഗാള്‍ നിയമസഭ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും ശര്‍മ്മിഷ്ഠയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. പവന് കല്യാണിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് അധികാരിയുടെ വിമര്‍ശനം. മമതയുടെയും മഹുവ മൊയ്ത്രയുടെയും മതനിന്ദാപരാമര്ശങ്ങളില് നിയമനടപടി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവിന്റെ പോസ്റ്റ്.
