പാലക്കാട്: ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാല് വിദ്യാർഥികൾക്കാണ് ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മറ്റുള്ള വിദ്യാർഥികൾക്ക് മുമ്പിൽ വെച്ച് നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഹോസ്റ്റൽ ജീവനക്കാരായ ആതിര, കസ്തൂരി, സുജ, കൗസല്യ എന്നിവർക്കെതിരേ ഷോളയൂർ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ചയായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ഹോസ്റ്റലിൽ ചർമ്മ രോഗം പടരുന്ന സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റുള്ള കുട്ടികളുടെ വസ്ത്രം ഉപയോഗിക്കരുത് എന്ന നിർദേശം ഹോസ്റ്റൽ ജീവനക്കാർ കുട്ടികൾക്ക് നൽകിയിരുന്നു. ഈ നാല് പേർ ഈ നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വസ്ത്രം അഴിപ്പിച്ച് അവരവരുടെ തന്നെ വസ്ത്രം ധരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നത്. മറ്റുള്ള കുട്ടികളുടെ മുമ്പിൽ വെച്ചായിരുന്നു വസ്ത്രം അഴിപ്പിച്ചത്. മാനസിക സമ്മർദ്ദത്തിലായ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് രക്ഷിതാക്കളെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം അഗളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുട്ടികൾക്ക് ചർമ്മരോഗം പടരാൻ സാധ്യത ഉള്ളതിനാൽ മറ്റുള്ളവരുടെ വസ്ത്രം ധരിക്കരുത് എന്ന് നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ച കുട്ടികളോട് വസ്ത്രം മാറി വരാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹോസ്റ്റൽ ജീവനക്കാർ പ്രതികരിച്ചത്.
Trending
- സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല; കോണ്‍ഗ്രസ് സമരസംഗമ വേദിയില്‍ റീല്‍സിനെ വിമര്‍ശിച്ച് എംകെ രാഘവന്
- മന്ത്രി സജി ചെറിയാൻ അങ്ങനെ പറയില്ലെന്ന് ആരോഗ്യമന്ത്രി; ‘കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നു’
- ഭീഷണിയുമായി ട്രംപ്, ശക്തമായി പ്രതികരിച്ച് ചൈന; മോദിയടക്കം പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടി ട്രംപിനെ അസ്വസ്ഥനാക്കിയോ?
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു.
- ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ രവി ജയിനിന് ബഹ്റൈനിലെ രാജസ്ഥാനി സമൂഹം യാത്രയയപ്പ് നൽകി
- വെറ്ററിനറി മരുന്നുകൾ നിയന്ത്രിക്കാൻ പുതിയ മാർഗരേഖയുമായി ബഹ്റൈൻ
- ടെക്സസിലെ വെള്ളപ്പൊക്കം: ബഹ്റൈൻ അനുശോചിച്ചു
- രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും വീട്ടില്‍ ഇരുന്ന് അയക്കാം, ഹൈടെക്ക് ആകാന്‍ തപാല്‍ വകുപ്പ്..