തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ബീമാപള്ളിയിൽ നിർമിക്കുന്ന അമിനിറ്റി സെൻ്റെറിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 2.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. 2,06,22,242/- രൂപയായിരുന്നു ആദ്യം അനുവദിച്ചത്. നിർമ്മാണ സ്ഥലത്തിന്റെ പ്രത്യേകതയും പള്ളിക്കമ്മിറ്റിയുടെ അഭ്യർത്ഥനയും പരിഗണിച്ച് പദ്ധതി രൂപരേഖയിൽ മാറ്റം വരുത്തിയതിനാൽ പ്രസ്തുത തുകയിൽ പണി പൂർത്തിയാക്കുവാൻ സാധിക്കാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പുതുക്കിയ ഭരണാനുമതിയ്ക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,18,407/- രൂപ കൂടി അനുവദിച്ച് 2,58,40,649/- രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
Trending
- നാദാപുരത്ത് ബിരുദ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
- തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്പ്പനക്കാരന് പിടിയില്‍
- പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; വിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരി മരിച്ചു
- ബഹ്റൈനില്‍ റമദാനിലെ ഉപഭോക്തൃ സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമായി
- ഭിന്നശേഷി കുട്ടികള്‍ക്കുള്ള സുല്‍ത്താന്‍ ബിന്‍ സല്മാന് ഖുര്‍ആന്‍ അവാര്‍ഡ് രണ്ടാം വര്‍ഷവും ബഹ്റൈന്‍
- താജിക്കിസ്ഥാന്‍- കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി വർക്കലയിലെ സ്ഥിരംസന്ദർശകൻ; ഹോംസ്റ്റേയ്ക്ക് 5ലക്ഷം,പോലീസുകാരന് കൈക്കൂലി വാഗ്ദാനം
- ഹോളി ആഘോഷത്തിനിടെ വെടിവയ്പ്; ബിജെപി നേതാവ് കൊല്ലപ്പെട്ടു