കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ബിഷപ്പ് ആന്റണി കരിയിലിനെതിരെ നടപടി. ആന്റണി കരിയിലിന് സ്ഥാനമൊഴിയാൻ വത്തിക്കാൻ നോട്ടീസ് നൽകി. ബിഷപ്പിനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയാണ് നോട്ടീസ് നൽകിയത്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ആലഞ്ചേരി വിരുദ്ധ വിഭാഗത്തിലെ വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരെ നടപടി. ബിഷപ്പ് രാജിവച്ച് ഒഴിയണം എന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതേതുടർന്ന് വത്തിക്കാൻ നേരിട്ട് ഇടപെടുകയും സ്ഥാനമൊഴിയാൻ നോട്ടീസ് നൽകുകയും ചെയ്തു. എറണാകുളം അങ്കമാലി രൂപതയുടെ കീഴിലുള്ള സ്ഥലങ്ങളിൽ താമസിക്കരുതെന്ന് നോട്ടീസിൽ നിർദ്ദേശമുണ്ടെന്നാണ് വിവരം. എന്നാൽ ഈ നിർദ്ദേശങ്ങൾ എത്രത്തോളം പ്രായോഗികമാണ് എന്നതാണ് വലിയ ചോദ്യം.
Trending
- കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണു; രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
- പുനലൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്–യുഡിഎഫ് കയ്യാങ്കളി; വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റെന്ന് ആരോപണം
- ലെബനാനില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം; 254 മരണം
- ബഹ്റൈനില്‍ സമാധാനത്തിനായി സര്‍വ്വമത പ്രാര്‍ത്ഥന
- താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി
- ബഹ്റൈനില്‍ ഇടിമിന്നലും മഴയും
- ഗള്‍ഫ് എയര്‍ ബഹ്റൈനില്‍നിന്ന് സര്‍വീസ് പുനരാരംഭിച്ചു
- മെട്രോ തൂണുകൾക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം, അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി
