കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ബിഷപ്പ് ആന്റണി കരിയിലിനെതിരെ നടപടി. ആന്റണി കരിയിലിന് സ്ഥാനമൊഴിയാൻ വത്തിക്കാൻ നോട്ടീസ് നൽകി. ബിഷപ്പിനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയാണ് നോട്ടീസ് നൽകിയത്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ആലഞ്ചേരി വിരുദ്ധ വിഭാഗത്തിലെ വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരെ നടപടി. ബിഷപ്പ് രാജിവച്ച് ഒഴിയണം എന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതേതുടർന്ന് വത്തിക്കാൻ നേരിട്ട് ഇടപെടുകയും സ്ഥാനമൊഴിയാൻ നോട്ടീസ് നൽകുകയും ചെയ്തു. എറണാകുളം അങ്കമാലി രൂപതയുടെ കീഴിലുള്ള സ്ഥലങ്ങളിൽ താമസിക്കരുതെന്ന് നോട്ടീസിൽ നിർദ്ദേശമുണ്ടെന്നാണ് വിവരം. എന്നാൽ ഈ നിർദ്ദേശങ്ങൾ എത്രത്തോളം പ്രായോഗികമാണ് എന്നതാണ് വലിയ ചോദ്യം.
Trending
- ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
- ശബരിമലയിൽ കേരളീയ സദ്യ 21 മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
- ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
- കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന
- സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
- ആര് ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്
- ബഹ്റൈനിലെ ഏക എസ്.ആർ.സി. അംഗീകൃത മെറ്റബോളിക് ആൻ്റ് ബാരിയാട്രിക് സർജറി സെന്റർ ഓഫ് എക്സലൻസായി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ
- ഷിഫ അല്‍ ജസീറയില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷം.

