മനാമ: നിയമം ലംഘിച്ച 13 പ്രവാസി മീൻപിടിത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മത്സ്യബന്ധന തുറമുഖ വകുപ്പ് ഡയറക്ടർ ഖാലിദ് അശ്ശീറാവി അറിയിച്ചു. സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിൽ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. രാജ്യത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്ന തരത്തിലാണ് അത് രൂപകൽപന ചെയ്തിട്ടുള്ളത്. അതിനാൽ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും അദ്ദേഹം ഉണർത്തി. കോസ്റ്റ് ഗാർഡ്, എൽ.എം.ആർ.എ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകൾ മത്സ്യ, സമുദ്ര സമ്പത്ത് സംരക്ഷിക്കാനുദ്ദേശിച്ചാണ്. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 13 പേർക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. മൊത്തം 300 പേരുടെ രേഖകൾ സംഘം പരിശോധിച്ചിരുന്നു.
Trending
- അല്‍ ഫാതിഹ് ഹൈവേയിലെ ചില പാതകള്‍ 12 മുതല്‍ അടച്ചിടും
- ജെബ്ലാത്ത് ഹെബ്ഷിയിലും അല്‍ ഖദമിലും അഴുക്കുചാല്‍ ശൃംഖല പദ്ധതി വരുന്നു
- ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം പോര, 25 ലക്ഷം നൽകണം, മകൾക്കും ജോലി കൊടുക്കണം; അടൂർ പ്രകാശ്
- മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; അവര്‍ കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി
- ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; മകന് സര്‍ക്കാര്‍ ജോലി നല്‍കും
- ബഹ്റൈൻ പ്രവാസിയുടെട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്
- കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; അപ്പീല്‍ നല്കി സര്‍ക്കാര്‍
- കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാട്: അന്വേഷിക്കാൻ ഇഡിയും, എഡിസൺ സമ്പാദിച്ചത് കോടികളെന്ന് എൻസിബി