പീരുമേട്: പാമ്പനാർ കൊടുവ കർണ്ണം തേയില തോട്ടത്തിൽ ക്രിക്കറ്റ് ബാറ്റിനു അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഇരുപതുകാരൻ പൊലീസ് പിടിയിലായി. കൊടുവാക്കരണം എസ്റ്റേറ്റിലെ ജെറിൻ രാജിനെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്.ജെറിന്റെ ബന്ധു കൂടിയായ എസ്റ്റേറ്റിലെ തന്നെ ജയപാലിന്റെ മകൻ ജസ്റ്റിൻ (38) ആണ് മരിച്ചത്. കഴിഞ്ഞ 10 ന് വൈകുന്നേരം കൊടുവാക്കരണത്തെ റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റെ ദേഹത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവർ അടിച്ച ബോൾ വീണതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്.വാക്കുതർക്കത്തിനിടെ തന്നെ ജസ്റ്റിൻ അടിച്ചപ്പോൾ ബാറ്റിനു തിരികെ അടിച്ചതാണെന്നാണ് ജെറിൻ പൊലീസിൽ മൊഴിനൽകിയിരിക്കുന്നത്.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
