തിരുവനന്തപുരം: പൊന്മുടിയില് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. രാവിലെ സ്കൂളിലെ ജീവനക്കാരിയായ വിജയമ്മയാണ് പൊന്മുടി എല്‍പി സ്കൂളിന്റെ മുന്‍വശത്തെ ഗേറ്റിന് സമീപം പുലയിയെ കണ്ടത്. മൂന്ന് ദിവസം മുന്‍പ് പൊന്മുടി പൊലീസ് സ്റ്റേഷന് പരിസരത്ത് പുലിയെത്തിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി കാട് കയറിയെന്നാണ് വനം വകുപ്പിന്റെ നിഗമനം. രാവിലെ സ്കൂളിലേക്ക് വരുന്നതിനിടെയാണ് പാചകക്കാരി പുലിയെ കണ്ടത്. ഇതിന് പിന്നാലെ ഇവര്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ വിവരം പൊലിസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പുലിയെ സാന്നിധ്യം അറിഞ്ഞതോടെ നാട്ടൂകാര്‍ പരിഭ്രാന്തിയിലാണ്. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Trending
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ