ലക്നൗ: ഉത്തർപ്രദേശിൽ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നകേസിൽ അറസ്റ്റിലായ ലവ്ലേഷ് തിവാരി ബജ്രംഗ്ദള് നേതാവാണെന്ന് റിപ്പോര്‍ട്ട്.ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലിലെ വിവരങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ടുചെയ്തത്.കൊലപാതകങ്ങൾക്കുശേഷം അക്രമിസംഘത്തിൽ ഉള്ളവർ ജയ് ശ്രീറാം വിളിക്കുകയും ചെയ്തിരുന്നു.എന്നാൽ, ലവ്ലേഷ് തിവാരി തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയെന്നുമാണ് പിതാവ് യാഗ്യ തിവാരി പറയുന്നത്.കുടംബത്തോട് ഒരു ബന്ധവും ഇല്ലെന്നും വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തുന്നതെന്നും യാഗ്യ പറഞ്ഞു.അറസ്റ്റിലായ സണ്ണി ഹമീര്‍പുര്‍ ജില്ലയിൽ പെൺകുട്ടികളെ ശല്യം ചെയ്തതുൾപ്പടെ 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.അതേസമയം, പൊലീസോ,ഗുണ്ടകളോ തന്നെ വെടിവച്ചുകൊല്ലുമെന്ന് 19 വർഷം മുമ്പ് അതിഖ് അഹമ്മദ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നു.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
