കൊല്ലം: 21കാരനെ വീട്ടിനുള്ളിൽ ദുരുഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റിയിൽ തുളസീധരന്റെ മകൻ ആദർശാണ് (21) മരിച്ചത്. സംഭവത്തിൽ ആദർശിന്റെ മാതാപിതാക്കളും സഹോദരനും പൊലീസ് കസ്റ്റഡിയിലാണ്.വീട്ടിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ആദർശിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്. കസ്റ്റഡിയിലുള്ള തുളസീധരൻ, മണിയമ്മ, ആദർശിന്റെ സഹോദരൻ അഭിലാഷ് എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ആദർശിന്റെ അമ്മ മണിയമ്മ നാട്ടുകാരിൽ ചിലരെ വിളിച്ച് പറയുകയായിരുന്നു. കഴിഞ്ഞ ദിവസം ആദർശ് മറ്റൊരിടത്ത് പോയി പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് തുളസീധരൻ മകനെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ തിരികെയെത്തി വീട്ടിലും പ്രശ്നമുണ്ടാക്കിയതായാണ് വിവരം. പിന്നാലെയാണ് യുവാവിന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
