ദില്ലി: ഒരേ സമയം ഒന്നിൽ കൂടുതൽ കമ്പനികളിൽ ജോലി ചെയ്യാൻ പാടില്ലെന്ന ടെക് കമ്പനികളുടെ നയത്തോട് വിയോജിച്ച് കേന്ദ്രം. ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഐടി കമ്പനികൾ മൂൺലൈറ്റിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഞ്ചനയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മൂൺലൈറ്റിംഗിനെ അനുകൂലിച്ച് രംഗത്തെത്തി. പ്രമുഖ ഐടി സ്ഥാപനങ്ങളായ ഇൻഫോസിസും വിപ്രോയും ഒരു സമയത്ത് ഒരു കമ്പനിയുടെ ജീവനക്കാരനായിരിക്കുമ്പോൾ മറ്റ് കമ്പനികളിൽ ജോലി ചെയ്യരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിപ്രോയിൽ മുഴുവൻ സമയ ജീവനക്കാരനായിരിക്കെ മറ്റ് ഏഴ് കമ്പനികളിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്ന് 300 ജീവനക്കാരെ വിപ്രോ പിരിച്ചുവിട്ടിരുന്നു.
Trending
- ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
- ശബരിമലയിൽ കേരളീയ സദ്യ 21 മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
- ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
- കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന
- സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
- ആര് ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്
- ബഹ്റൈനിലെ ഏക എസ്.ആർ.സി. അംഗീകൃത മെറ്റബോളിക് ആൻ്റ് ബാരിയാട്രിക് സർജറി സെന്റർ ഓഫ് എക്സലൻസായി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ
- ഷിഫ അല്‍ ജസീറയില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷം.

