ന്യൂഡല്‍ഹി: സ്കൂൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ സ്കൂളുകളിൽ മാനസികാരോഗ്യ ഉപദേശക സമിതി രൂപീകരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. ആറ് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എൻ.സി.ഇ.ആർ.ടിയുടെ പരിരക്ഷ ലഭിക്കും. സർവേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രിൻസിപ്പൽ ഉപദേശക സമിതിയുടെ ചെയർമാനായിരിക്കണം. യോഗ പോലുള്ള കാര്യങ്ങൾ പതിവായി പരിശീലിക്കണം. മാനസിക പിരിമുറുക്കം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും. കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും അധ്യാപകർക്ക് സൈക്കോ സോഷ്യൽ ഫസ്റ്റ് എയിഡിൽ പ്രത്യേക പരിശീലനം നൽകണം. അധ്യാപകരെ സഹായിക്കാൻ അനുബന്ധ പരിചരണ ദാതാക്കളെയും സജ്ജമാക്കണം. മാനസിക പ്രശ്നങ്ങൾ, വേർപിരിയൽ ഉത്കണ്ഠ, ആശയവിനിമയ പ്രശ്നങ്ങൾ, വിഷാദം, പെരുമാറ്റ വൈകല്യങ്ങൾ, അമിതമായ ഇന്റർനെറ്റ് ഉപയോഗം, ഹൈപ്പർ ആക്ടിവിറ്റി, പഠന വൈകല്യങ്ങൾ എന്നിവയുടെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും അധ്യാപകർക്ക് പരിശീലനം നൽകണം. ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേല്‍പ്പിക്കല്‍, വിഷാദം, ആശങ്കകൾ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമ ശുശ്രൂഷ നൽകുന്നതിനും ഓരോ സ്കൂളിനും ഒരു പ്രത്യേക സംവിധാനം ഉണ്ടായിരിക്കണം.
Trending
- ‘ഒറ്റ രാത്രി, ഒറ്റ രാത്രിയിൽ ഇറാനെ ഇല്ലാതാക്കാം, ആ രാത്രി നാളെ ആയേക്കാം’; വെടിനിർത്തൽ നിർദ്ദേശം തള്ളിയതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്
- നിയമസഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും
- ഉത്സവ കമ്മിറ്റിക്കാര് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആത്മഹത്യക്കുറിപ്പ്; പൂജാരി ജീവനൊടുക്കി
- കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; കറുത്ത വസ്ത്രം ധരിച്ച് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും
- യുവതി പ്രവേശന വിധിയിൽ കേരളത്തിൻ്റെ നിലപാട് മാറ്റം, എതിർക്കുന്നവരുടെ കൂട്ടത്തിലല്ല, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കത്ത് നൽകി
- മലപ്പുറത്ത് എക്സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു
- സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ ബഹ്റൈൻ നവകേരള പ്രകാശനം ചെയ്തു
- പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്ഐ കയ്യേറ്റം ചെയ്തു

