ലഹരിക്കെണിയിൽ കുട്ടികൾ പെടുന്നത് തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ് വകുപ്പ്. മയക്കുമരുന്ന് കടത്ത് തടയാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി കണ്ണൂർ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി രാകേഷ് പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ ഊർജിതമാക്കും. കണ്ണൂരിൽ ലഹരിക്കെണിയിൽ ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ലഹരി നൽകി സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നത് എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് വിസമ്മതിച്ചു. മകളെ അനാവശ്യമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തി. പൊലീസ് നടപടി മകളെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേസ് സ്വകാര്യ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. കേസിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് മറ്റ് ഏഴ് പെൺകുട്ടികളുമായി മകൾ ബന്ധപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.
Trending
- എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
- ‘ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!’ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തില്‍ പിന്തുണയുമായി സരിന്
- കോൺഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി
- ‘നടിയുടെ അഭിനയത്തെ വിമർശിച്ചിരുന്നു, വിമർശനത്തിലെ വൈരാഗ്യമാണ് പരാതിക്ക് കാരണം’; പരാതിക്കാരിക്കെതിരെ രഞ്ജിത്ത്
- ഡിഎ കുടിശ്ശിക പീഡനമാവുന്നു; തുടര്‍ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് യുഡിഎഫ്
- കിംഗ് ഫഹദ് കോസ് വേയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
- ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്ന് ഒഴിപ്പിച്ച വീടുകളില്‍ മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍
- മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പരാമര്‍ശത്തിൽ മറുപടിയുമായി വിഡി സതീശൻ; ‘ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേ’

