ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്ന് 2 പൈലറ്റുമാർ മരിച്ച സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയായിരുന്നു അപകടം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയുമായി സംസാരിച്ചു. രാജസ്ഥാനിലെ ബാർബർ ജില്ലയിലെ ഭിംഡ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ അവശിഷ്ടങ്ങൾ ചിതറി തെറിച്ചു. നിലത്ത് വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട്, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ കകണ്ടെത്താനായിട്ടില്ല.
Trending
- പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ
- കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു
- ക്ഷേമപെന്ഷന് കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവന്‍കുട്ടി
- മഴക്കെടുതി; 3 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- കപ്പൽ അപകടം; 10 കോടി അനുവദിച്ച് സർക്കാർ, ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ 1000 രൂപയും 6 കിലോ അരിയും
- കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ മുന്നറിയിപ്പ്
- കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് നഞ്ചക്കും വടിവാളും; അമ്മയുടെ കയ്യിൽ എംഡിഎംഎ
- ഭരണമാറ്റത്തിനു വേണ്ടിയുള്ള കേളികൊട്ട്, പിണറായി സർക്കാർ ഒരു കാവൽ മന്ത്രിസഭ മാത്രമാകും- ചെന്നിത്തല