ന്യൂഡല്‍ഹി: സ്വകാര്യവൽക്കരിച്ച എയർ ഇന്ത്യ എയർലൈനിന്റെ മുൻ സബ്സിഡിയറിയായിരുന്ന അലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ ഒരുങ്ങുന്നു. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളിലെ ഓഹരികൾ വിൽക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യക്കായി കേന്ദ്രസർക്കാർ ചെലവഴിച്ച പണത്തിന്റെ ഒരു ഭാഗം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ബൃഹത്തായ വികസനവുമായി മുന്നോട്ട് പോകുമ്പോൾ, പുതുതായി സ്വകാര്യവൽക്കരിക്കുന്ന എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് കമ്പനിക്ക് വേണ്ടി ടാറ്റ ഗ്രൂപ്പ് തന്നെ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തെ മറ്റ് പ്രധാന എയർലൈനുകളും ടാറ്റ ഗ്രൂപ്പും ചേർന്നുളള സംവിധാനം എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസിനെ ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
Trending
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു

