തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമം പത്രത്തിനെതിരെ കെ.ടി.ജലീൽ കത്തയച്ചെങ്കിൽ അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വർണക്കടത്ത് കേസ് കർണാടകയിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇതുവരെ മൗനം പാലിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞു. ‘എ.കെ.ജി സെന്റർ ആക്രമണക്കേസിലെ അന്വേഷണം പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അവർ ഗൗരവമായി അന്വേഷിക്കുകയാണ്. പ്രതികളെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Trending
- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
- അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ ജനവാസമേഖലയിൽ തകർന്ന് വീണു
- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ