കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ബിഷപ്പ് ആന്റണി കരിയിലിനെതിരെ നടപടി. ആന്റണി കരിയിലിന് സ്ഥാനമൊഴിയാൻ വത്തിക്കാൻ നോട്ടീസ് നൽകി. ബിഷപ്പിനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയാണ് നോട്ടീസ് നൽകിയത്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ആലഞ്ചേരി വിരുദ്ധ വിഭാഗത്തിലെ വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരെ നടപടി. ബിഷപ്പ് രാജിവച്ച് ഒഴിയണം എന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതേതുടർന്ന് വത്തിക്കാൻ നേരിട്ട് ഇടപെടുകയും സ്ഥാനമൊഴിയാൻ നോട്ടീസ് നൽകുകയും ചെയ്തു. എറണാകുളം അങ്കമാലി രൂപതയുടെ കീഴിലുള്ള സ്ഥലങ്ങളിൽ താമസിക്കരുതെന്ന് നോട്ടീസിൽ നിർദ്ദേശമുണ്ടെന്നാണ് വിവരം. എന്നാൽ ഈ നിർദ്ദേശങ്ങൾ എത്രത്തോളം പ്രായോഗികമാണ് എന്നതാണ് വലിയ ചോദ്യം.
Trending
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്