തിരുവനന്തപുരം നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ മ്യൂസിയം RK V റോഡിൽ ക്വട്ടേഷനെടുത്ത് മാലിന്യം തള്ളാൻ കൊണ്ടു വന്നവരെ നന്തൻകോട് ഹെൽത്ത് സർക്കിൾ സ്ക്വാഡ് പിടി കൂടി 15000 രൂപ പിഴയിടാക്കി.
ജഗതി വാർഡിൽ പ്രവർത്തനം അവസാനിപ്പിച്ച ഒരു സ്വകാര്യ സ്ഥാപനത്തിലെ മാലിന്യങ്ങൾ കെട്ടേഷൻ വാങ്ങി മ്യൂസിയം കനകകുന്ന് വളപ്പിന് സമീപമുള്ള ആളെഴിഞ്ഞ റോഡിൽ വെളുപ്പിന് കൊണ്ടു വന്നപ്പോഴാണ് പിടികൂടിയത്. രാജാജി നഗർ സദേശികളായ അമ്പിളി ,അനിൽകുമാർ എന്നിവരെയാണ് പിടികൂടിയത്.
പിഴ തുക നഗരസഭയിൽ ഒടുക്കി.ഹെൽത്ത് ഇൻസ്പെക്ടർ SS മിനുവിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺകുമാർ ,മുഹമ്മദ് റാഫി ,നീന എന്നിവർ പങ്കെടുത്തു.
സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിന് ഓരോ വാർഡുകളിലും നഗരസഭ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ് .
കഴിഞ്ഞ ആഴ്ച പട്ടം മരപ്പാലം തോട്ടിൽ മാലിന്യ o തള്ളാൻ കൊണ്ടുവന്ന ആട്ടോറിക്ഷ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു
Trending
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു