വയനാട്:അമ്മ സോണിയാഗാന്ധിക്കും അച്ഛൻ രാജീവ്ഗാന്ധിക്കും മുൻപേ “പിറന്നുവീണ കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത ” രാജമ്മ എന്ന മുന്‍ നഴ്സിനെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി.1970 ജൂൺ മാസത്തിൽ രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നേഴ്സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുൽ ആശുപത്രിയിലെ ഓമനയായിരുന്നു എന്ന് രാജമ്മ സ്നേഹപൂർവ്വം പറയുന്നു”-നേഴ്സ് ജോലിയിൽ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുൽഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥി ആയി എത്തുന്നത്. ഇന്നിപ്പോൾ വിജയിച്ചു നന്ദി പറയാനായി കോൺഗ്രസ് അധ്യക്ഷൻ എത്തിയപ്പോൾ വോട്ടർ കൂടിയായ രാജമ്മയെ കാണാൻ മറന്നില്ല. നിർഭരമായിരുന്നു ഈ കൂടിക്കാഴ്ച. കല്പറ്റ ഗസ്റ്റ് ഹൗസില്‍ വച്ചാണ് രാഹുല്‍ ഗാന്ധി രാജമ്മയെ കണ്ടുമുട്ടിയത്. രാഹുല്‍ ഗാന്ധിയെ കാണണമെന്ന ആഗ്രഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. രാജമ്മയുടെ ആഗ്രഹമറിഞ്ഞ രാഹുല്‍ ഗാന്ധി പര്യടനത്തിനിടെ രാജമ്മയെ കാണാമെന്ന് സമ്മതിക്കുകയായിരുന്നു.
Trending
- ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കാൻ തയാറായെന്ന് സുരേഷ് ഗോപി
- കരുവന്നൂർ കള്ളപ്പണക്കേസ് : സി.പി.എമ്മിന്റെ സ്ഥലമടക്കം 77.63 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
- ഐ.എൽ.എ. വനിതാ സംരംഭകത്വ പരിശീലന പരിപാടി നടത്തി
- നിലവിലുള്ള ജീവനക്കാർക്ക് ജോലിയിൽ തുടരാം; കോഴിക്കോട് എൻ.ഐ.ടിക്കു മുന്നിലെ സമരം അവസാനിച്ചു
- 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; രണ്ട് പേര് അറസ്റ്റില്‍
- അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഫഹദിൻറെ സിനിമാ ഷൂട്ടിംഗ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 12കാരൻ്റെ നില ഗുരുതരം
- കെഎംസിസി ഓഫീസും ഓഡിറ്റോറിയവും നാളെ ഉദ്ഘാടനം ചെയ്യും