കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും സുലഭമാണെന്നും തടവുപുള്ളികള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നും ജയില്‍ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി.
ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ ആളുകളുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ജയിലില്‍ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പോലീസിന് മൊഴി നല്കി. ഈ ജയിലില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഹരിവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി.
എല്ലാത്തിനും പണം നല്‍കണമെന്നും ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു. ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചില പ്രതികളാണ് ജയില്‍ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അതും ശരിവെക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും മൊഴിയും.
ജയിലിലാകുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സി.പി.എം. നേതാക്കളായ ജയില്‍ ഉപദേശക സമിതിഅംഗങ്ങളുടെ ഇടപെടലിലാണ് ജയിലില്‍ ഇതൊക്കെ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതും പുറത്തുവന്നിരുന്നു. കൊടി സുനി പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വര്‍ണക്കടത്തും നിയന്ത്രിച്ചതും വരെ പുറത്തുവന്നിരുന്നു.
നല്ല ഭക്ഷണവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുകളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ചില തടവുകാര്‍ക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരുന്നു ഇത്.
Trending
- ശബരിമലയിൽ പ്രസാദ നിർമ്മാണത്തിന് ആവശ്യമായ നെയ്യ് മിൽമയിൽ നിന്നു വാങ്ങും
- പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2: അസ്റി ഷിപ്പ് യാർഡിൽ കൗതുകം നിറഞ്ഞ വിദ്യാഭ്യാസ സന്ദർശനം
- കണ്ടല്‍ക്കാടുകളുടെ സംരക്ഷണം: ബഹ്റൈനില്‍ യുവജന ശില്പശാല നടത്തി
- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരിവസ്തുക്കള്‍ സുലഭം, മൊബൈലും ഉപയോഗിക്കാം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗോവിന്ദച്ചാമി
- പമ്പ്രയിലെ പണി നടക്കുന്ന പുതിയ വീട്, 1.5 ലക്ഷത്തിന്റെ വയറിംഗ് സാധനങ്ങൾ കാണാനില്ല, മോഷണം; യുവാവ് പിടിയിൽ
- അപകടത്തിലായ കെട്ടിടം തൊട്ടില്ല, സ്കൂളിൽ കുട്ടികൾ ഉണ്ടാക്കിയ കുടിലുകൾ പൊളിച്ച് പഞ്ചായത്ത്, പൊട്ടിക്കരഞ്ഞ് കുട്ടികൾ
- മിഥുന്റെ മരണത്തിൽ അസാധാരണ നടപടി, തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സര്‍ക്കാർ ഏറ്റെടുത്തു
- ബഹ്റൈനില്‍ ഷെയ്ഖ് ഹമദ് പാലത്തില്‍നിന്ന് കടലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി