അഗളി: വാഹനത്തിന് മാര്‍ഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.
ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂര്‍ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളില്‍നിന്ന് പാല് ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവര്‍. അഗളി ചിറ്റൂര്‍ ഉന്നതിയിലെ സിജു (19) ആണ് ക്രൂരമര്‍ദനത്തിനിരയായത്. 24ന് ഉച്ചകഴിഞ്ഞ് നാലോടെ ചിറ്റൂര്‍- പുലിയറ റോഡില്‍ കട്ടേക്കാടായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാല്‍തെറ്റി വീണപ്പോള്‍ മനഃപൂര്‍വം വാഹനത്തിനു മുന്നില്‍ വീണതാണെന്നു പറഞ്ഞ് അതുവഴി വന്ന പിക്കപ് വാനിലെ രണ്ടു പേര് മര്‍ദിച്ചു എന്നാണ് മൊഴി.
മര്‍ദനം സഹിക്കവയ്യാതെ സിജു കല്ലെടുത്തെറിഞ്ഞു. ഏറു കൊണ്ട് പിക്കപ്പിന്റെ ചില്ലു പൊട്ടി. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു. അര മണിക്കൂറിനു ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്.
മര്‍ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരിക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവിനെ ഡ്യൂട്ടി ഡോക്ടര്‍ മരുന്നു നല്കി പറഞ്ഞയച്ചു. അസ്വസ്ഥതകള്‍ കൂടുതലായതോടെ 26ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല്‍വണ്ടി തടയുകയും കേടുവരുത്തുകയും ചെയ്തതായി ആരോപിച്ച് സിജുവിനെതിരെ വാഹനത്തിന്റെ ഉടമ അഗളി പോലീസില്‍ പരാതി നല്‍കിയിരുന്നു.
Trending
- ഒറ്റ നിബന്ധന, ചൊവ്വാഴ്ച കൊലവിളിയിൽ ഒടുവിൽ ട്രംപിന് മനംമാറ്റം? ‘ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ അന്ത്യശാസനം നീട്ടാൻ ഒരുക്കം’
- നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്
- 11 ഓവര്‍ മത്സരം, രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി
- ഇറാന് വേണ്ടി വീറ്റോ ഉപയോഗിച്ച് ചൈനയും റഷ്യയും, അതിനിർണായക നീക്കം; ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
- പണം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി; ആസ്തി വിവരങ്ങള്‍ തെറ്റായി നല്കി; ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 477 ഡ്രോണുകളും തകര്‍ത്തു
- ഇറാനെതിരായ ട്രംപിന്റെ ‘ചൊവ്വാഴ്ച’ കൊലവിളിക്കെതിരെ റഷ്യ; ‘അന്ത്യശാസനവും ഭീഷണിയും വേണ്ട, സമാധാനം ഇപ്പോഴും സാധ്യം, യുഎൻ കടമ നിർവഹിക്കണം’
- ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം

