മനാമ: അദ്ലിയയില്‍ ഇരുനില വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ കേസില്‍ മുങ്ങല്‍ വിദഗ്ദ്ധനും രണ്ടു കൂട്ടാളികള്‍ക്കും ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഇവര്‍ക്ക് 5,000 ദിനാര്‍ പിഴയും വിധിച്ചു. നാലാമത്തെ പ്രതിക്ക് 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും അഞ്ചാമതൊരാള്‍ക്ക് ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ സംഘത്തലവനായ മുങ്ങല്‍ വിദഗ്ദ്ധനെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
51കാരനായ സംഘത്തലവനാണ് വിത്തുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി മറ്റു രണ്ടു പ്രതികളെ സഹായികളാക്കി നിര്‍ത്തി കൃഷി നടത്തുകയായിരുന്നു. ചട്ടിയില്‍ നട്ട കഞ്ചാവ് ചെടികള്‍, ചൂടിനായുള്ള വിളക്കുകള്‍, എയര്‍ കണ്ടീഷനിംഗ് യൂണിറ്റ്, മണ്ണ്, വളം, വായുസഞ്ചാരത്തിനുള്ള ഫാനുകള്‍, ഉണക്കാനുള്ള റാക്കുകള്‍ എന്നിവ വീട്ടില്‍ അന്വേഷണോദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
നാലാം പ്രതി ഇവര്‍ കൃഷിചെയ്തുണ്ടാക്കിയ കഞ്ചാവ് വിറ്റിരുന്നയാളും അഞ്ചാം പ്രതി ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ചയാളുമാണ്.
Trending
- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു

