മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി.
2024 മെയ് 16ന് രാജ്യത്ത് നടന്ന 33ാമത് അറബ് ഉച്ചകോടിയില്‍ ലഭിച്ച ബഹ്റൈന്റെ അധ്യക്ഷപദവിയുടെ സമാപനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.
ബഹ്റൈന്റെ വികസനത്തെ പിന്തുണയ്ക്കുന്നതിലും അതിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലും ദേശീയ മാധ്യമങ്ങള്‍ വഹിച്ച നിര്‍ണായക പങ്കിനെ ഡോ. അല്‍ സയാനി പ്രശംസിച്ചു.
ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍, പലസ്തീന് വിഷയത്തില്‍ താന്‍ ശക്തമായി ഊന്നല്‍ നല്‍കിയതായും പലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതായും അല്‍ സയാനി പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനും സംഭാഷണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനും ഏകീകൃത അറബ്, അന്തര്‍ദേശീയ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Trending
- കള്ളനോട്ട് കൈവശം വെച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: രണ്ടു വിദേശികള്‍ക്ക് 15 വര്‍ഷം വീതം തടവ്
- ആരവമടങ്ങുന്നു; ഇനി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടം
- പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്റെ ആരവത്തിലേക്ക്, പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിൽ, റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍
- ‘ബംഗാളിനെ ലക്ഷ്യം വെച്ചാൽ പാകിസ്ഥാൻ പല കഷണങ്ങളാകും’: കൊൽക്കത്ത ഭീഷണിയിൽ ഖവാജ ആസിഫിന് രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്
- എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
- ‘ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!’ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തില്‍ പിന്തുണയുമായി സരിന്
- കോൺഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

