മനാമ: ബഹ്റൈനില്‍ ആഗോള ആരോഗ്യ, സുരക്ഷ, പരിസ്ഥിതി (എച്ച്.എസ്.ഇ) സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും 9ാമത് പതിപ്പ് എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍, പ്രത്യേകിച്ച് എണ്ണ, വാതക മേഖലകളില്‍ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി അവബോധം എന്നിവയുടെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പൊതു, സ്വകാര്യ മേഖലകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, എംബസികള്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, ലോകമെമ്പാടുമുള്ള പങ്കാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ബഹ്റൈന്റെ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്നതില് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയും ബാപ്കോ എനര്‍ജീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബാപ്കോ എനര്‍ജീസിന്റെ പങ്കിനെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. ദേശീയ, അന്തര്‍ദേശീയ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത ഊന്നിപ്പറയുന്നതിനായി എണ്ണ-വാതക മേഖലയില്‍ കമ്പനി നിരവധി സംരംഭങ്ങളും നയങ്ങളും അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയുടെ മുഖ്യ സ്പോണ്‍സറായ സൗദി അരാംകോയ്ക്കും ബാപ്കോ എനര്‍ജീസ്, ജി.പി.ഐ.സി, ആല്‍ബ, ഷ്ലംബര്‍ഗര്‍ തുടങ്ങിയ പങ്കാളികള്‍ക്കും സമ്മേളനത്തിന്റെ വിജയത്തിന് സംഭാവന നല്കിയ അന്താരാഷ്ട്ര പ്രഭാഷകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
വ്യവസായ പ്രമുഖരുടെ മുഖ്യ പ്രഭാഷണങ്ങള്‍, ഉന്നതതല പാനലുകള്‍, സാങ്കേതിക സെഷനുകള്‍, പ്രത്യേക ശില്പശാലകള് എന്നിവയുള്‍പ്പെടെ നിരവധി പരിപാടികള്‍ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Trending
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
- മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ
- ഒ സദാശിവന് കോഴിക്കോട് മേയര്‍; എല്‍ഡിഎഫിന്റെ രണ്ട് വോട്ട് അസാധു
- ക്രിസ്മസ് വാരത്തില്‍ മദ്യവില്പനയില് റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം; മുന്‍വര്‍ഷത്തേക്കാള്‍ 18.99% വര്‍ധന
- ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
- ബെത്ലഹേമിന്റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ
- മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
- ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും

