കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം തട്ടിയ കേസിലെ പ്രതി പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ചനെ (28) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു.
‘ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി കല്ലായി സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് 2023 മാര്‍ച്ചില്‍ രണ്ടു തവണകളിലായി 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
പ്രതി വയനാട്ടിലെ വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പന്നിയങ്കര പോലീസ് ഇന്‍സ്പെക്ടര്‍ എം. സതീഷ് കുമാര്‍, എസ്.ഐ. സുജിത്ത് എന്നിവര്‍ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രതി പലരില്‍നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും എറണാകുളത്തും വയനാട്ടിലും അര്‍ച്ചനയ്ക്കെതിരെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Trending
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും
- ചൈനയില്‍ ബി.ടി.ഇ.എയുടെ പ്രമോഷണല്‍ റോഡ് ഷോ സമാപിച്ചു
- സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു; ബഹ്റൈനില്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചു
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.

