താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.
ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. നഞ്ചക്കുകൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയതാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ നാലു മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീടുകളില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇവ ഉപയോഗിച്ചെന്നു കരുതുന്നതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഫോണുകളില്‍ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങളടങ്ങുന്ന കൂടുതല്‍ തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.
കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പോലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം നടത്തിയ പരിശോധനയിലാണ് ആക്രമണത്തിനുപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി വിശദമായ സി.സി.ടി.വി. പരിശോധനയും നടക്കുന്നുണ്ട്. ആക്രമണം നടത്താന്‍ വാട്സാപ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയതെന്നറിയുന്നു. കൂടുതല്‍ പരിശോധന നടക്കുകയാണ്.
പ്രതികളെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിക്കാന്‍ താമരശ്ശേരിയില്‍ കൊണ്ടുവന്നാല്‍ തടയുമന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ പരീക്ഷയ്ക്കെത്തിക്കുന്നത് മറ്റു കുട്ടികളെ ബാധിക്കും. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാടെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Trending
- തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98
- മുന്നണികളില്‍ ആശങ്ക വിതച്ച് കനത്ത പോളിംഗ്, 80% കടന്നേക്കും; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ വര്‍ധന
- വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും
- സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; ‘ന്യൂനപക്ഷം ഇടതുപക്ഷത്തെ പരിപൂർണമായി കൈവിട്ടു’
- വോട്ടെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി; ‘നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം’
- അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും
- പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ
- കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

