റിയാദ് : കോവിഡ് മൂലം നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി സൗദി. വിദേശ രാജ്യത്തുനിന്നും സൗദിയിലേക്കെത്തുന്നവർ സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴു നിബന്ധനകൾ പാലിക്കണമെന്ന് സൗദി എയർലൈൻസ്. ഇതുസംബന്ധിച്ച വിവരം കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എല്ലാ യാത്രക്കാരും ആരോഗ്യ മുൻകരുതലുകളും നിബന്ധനകളും പാലിക്കുമെന്ന ഫോം പൂരിപ്പിച്ച് ഒപ്പുവയ്ക്കുകയും അത് വിമാനത്താവളത്തിൽ ഹെൽത്ത് കണ്ട്രോൾ സെന്ററിൽ സമർപ്പിക്കുകയും വേണം.
യാത്രക്കാർ നിർബന്ധമായും 7 ദിവസത്തെ ക്വാറന്റെനിൽ കഴിയണം. ആരോഗ്യപ്രവർത്തകരാണെങ്കിൽ അത് 3 ദിവസം ക്വാറന്റെനിൽ കഴിഞ്ഞാൽ മതിയാകും. ക്വാറന്റെനു ശേഷം പരിശോധനയ്ക്കു വിധേയമാവണം.
എല്ലാ യാത്രക്കാരും തത്വമിൻ, തവക്കൽന എന്നീ രണ്ടു മൊബൈൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ നൽകി ഇൻസ്റ്റാൾ ചെയ്യുകയും വേണം.
സൗദിയിൽ എത്തി 8 മണിക്കൂറിനുള്ളിൽ യാത്രക്കാർ തത്വമിൻ ആപ്പ് വഴി താമസ സ്ഥലം രേഖപ്പെടുത്തണം.
യാത്രക്കാർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ മന്ത്രാലയത്തിന്റെ 937 എന്ന നമ്പറിൽ വിളിക്കുകയും അത്യാവശ്യമെങ്കിൽ ഹെൽത്ത് സെന്ററിലേക്കോ അത്യാഹിത വിഭാഗത്തിലേക്കോ പോകണം.
ക്വാറന്റെനിൽ കഴിയുന്ന യാത്രക്കാർ തത്വമിൻ അപ്ലിക്കേഷൻ ലോഗിൻ ചെയ്യുകയും ദൈനംദിന ആരോഗ്യ വിലയിരുത്തലുകൾ നടത്തുകയും വേണം.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE