തിരുവനന്തപുരം: പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാൽ ഇവർക്ക് അധിക നാൾ സി.പി.എം പാളയത്തിൽ തുടരാനാവില്ലയെന്ന് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവർ ഇപ്പോൾ കണ്ണിലെ കരടാണ്. ഇവർ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെയാണ് പ്രസ്താവനകളിലൂടെ ഒളിയമ്പ് എയ്യുന്നത്. വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എം ന് ഇനി ആവശ്യമില്ലെന്ന് അൻവറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവർ മുങ്ങുന്ന കപ്പലിൽ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നത്.
Trending
- ബഹ്റൈനില്‍ പുതിയ കെട്ടിടനിര്‍മ്മാണ നിയമം വരുന്നു
- നിര്‍മ്മിതബുദ്ധി ദുരുപയോഗത്തിന് കടുത്ത ശിക്ഷ: നിയമ ഭേദഗതി ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതി മികച്ച മാതൃക: അര്ജുന് റാം മേഘ്വാള്
- അഹമ്മദാബാദ് വിമാന അപകടം പൈലറ്റുമാരുടെ പിഴവ് കൊണ്ടാണെന്ന് ആരും വിശ്വസിക്കില്ല’; കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
- ബഹ്റൈനില്‍ ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5ന് ആരംഭിക്കും
- ബഹ്റൈനില്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കാന്‍ വന്‍ ജനസാന്നിധ്യം
- ‘ബഹ്റൈന്‍- ഇന്ത്യ വാണിജ്യം’ അന്താരാഷ്ട്ര തര്‍ക്കപരിഹാര കൗണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു
- വേണുവിന്റെ മരണം; ‘എല്ലാ രോഗികളും ഒരുപോലെ, പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നൽകി’; പ്രതികരിച്ച് ഡോക്ടര്‍മാര്‍

