എറണാകുളം: സംസ്ഥാന സർക്കാരിന്റെ ‘ലൈഫ് ‘ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആമ്പല്ലൂർ പഞ്ചായത്തിലെ അരയൻകാവ് സ്വദേശിനി സരിതയും കുടുംബവും ഈ ഓണം ആഘോഷിക്കുന്നത്. സരിതയും മകളും മകനും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനം ഭർത്താവ് പഴനിയുടെ ഓട്ടോറിക്ഷയായിരുന്നു. കാഴ്ച്ചക്കുറവുള്ള മകനുമായി ആശുപത്രികളിലും വാടകവീടുകളിലുമായി കഴിഞ്ഞിരുന്ന ഇവർ മിച്ചസമ്പാദ്യവും സുമനസ്സുകളുടെ സഹായവും കൊണ്ട് ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കിയിരുന്നു. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്നകാലത്താണ് ഇവർ ‘ലൈഫ് ‘ പദ്ധതിയിൽ ഉൾപ്പെടുന്നത്. സ്വന്തം പേരിലുളള സ്ഥലം ആമ്പല്ലൂർ പഞ്ചായത്തിലായതിനാൽ ഇവിടേക്ക് ആനുകൂല്യം മാറ്റി നൽകുകയായിരുന്നു പദ്ധതിയിൽ നിന്നുള്ള ധനസഹായത്തോടെ ഭവനനിർമ്മാണം ആരംഭിക്കുകയും രണ്ട് മുറികളും ഹാളും അടുക്കളയുമടങ്ങുന്ന മനോഹരഭവനം പൂർത്തീകരിക്കുകയും ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ സ്വപ്നങ്ങൾ പൂവണിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് മകൾ ആതിര പറഞ്ഞപ്പോൾ ഇനി എല്ലാ ഓണവും പൊന്നോണമായിരിക്കുമെന്ന് സരിത പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി