കോഴിക്കോട്: വൻ ദുരന്തത്തിൽ വയനാട് മുങ്ങിയപ്പോൾ മാനവികതയുടെ മഹാപ്രതീകമായി വടകരയിലെ നടക്കൽ സ്വദേശി കരീം. ദുരന്തവാർത്ത അറിഞ്ഞയുടൻ കരീം പാലയാട് പുത്തൻ നടയിലെ തൻ്റെ കടയിലെ വസ്ത്രങ്ങളിൽ മഹാഭൂരിഭാഗവും വാരിപ്പെറുക്കി മകൻ കലഫിനോടൊപ്പം വയനാട് കയറി. കരീമും ഭാര്യ സെറീനയും ചേർന്നാണ് വസ്ത്രങ്ങൾ പായ്ക്ക് ചെയ്തത്. കൂടാതെ അടുത്തുള്ള കടകളിൽനിന്ന് വേറെ തുണികളും പായകളും അവശ്യസാധനങ്ങളും വാങ്ങിയാണ് മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അധികൃതരെ സാധനങ്ങളേൽപ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണ് താനെന്ന് കരീം പറഞ്ഞു.
Trending
- നാലാമത് സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന് തുടക്കമായി
- ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം
- അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ ‘വികസനനേട്ടം@2025’ ചിത്രീകരണം പുരോഗമിക്കുന്നു.
- സലാലയിലെ മൂന്നാമത് സക്കാത്ത് സമ്മേളനത്തില്‍ ബഹ്റൈന്‍ സക്കാത്ത് ഫണ്ട് ഡയറക്ടര്‍ പങ്കെടുക്കുത്തു
- കരൂര്‍ ദുരന്തം: നിർണായക നീക്കവുമായി തമിഴ്നാട് പൊലീസ്, ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന
- മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം; ഏഷ്യക്കാരന്റെ വിചാരണ ഒക്ടോബര്‍ ഏഴിന്
- വികസന മുന്നേറ്റതിന്റെ പുത്തൻ മാതൃക തീർത്ത് കേരളം : ഇ പി ജയരാജൻ
- രണ്ടാമത് ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തുടക്കമായി