നാഗർകോവിൽ : ചിങ്ങം പിറന്നാൾ ഓണഘോഷം അവസാനിക്കുന്നവരെ മലയാളികൾ എത്തുന്ന ഒരു പ്രദേശമാണ് തോവാള . എന്നാൽ കൊവിഡ് വ്യാപനം മൂലം ഇത്തവണ പൂക്കൾ കൃഷിക്കാർക്കും കച്ചവടക്കാർക്കും വൻ തിരിച്ചടിയായി. പ്രതീക്ഷിച്ചതുപോലെ ചിങ്ങം പിറന്നിട്ടും പൂക്കൾ വാങ്ങാൻ മലയാളികൾ തോവളയിൽ എത്തിയില്ല. പ്രതീക്ഷ കൈവിടാതെ മലയാളികളുടെ വരും കാത്തിരിക്കുകയാണ് തോവാളഗ്രാമം പൂക്കൾ വ്യാപരികളും. തമിഴ്നാട്ടിലെ കോവിഡ് വ്യാപനം ഏതാനും മാസങ്ങളായി തോവാളയിലെ പൂക്കൾ കച്ചവടത്തെ ഇല്ലാതാക്കിയിരിക്കുന്നു. തോവാളയിലെ ഉൾഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർ കൃഷി ചെയ്തു ജീവിക്കുന്ന വരുമാന മാർഗമാണ് പൂക്കൾ കൃഷി. തുച്ഛമായ വരുമാനമാണ് ചന്തയിൽ എത്തിയാലും ഇവർക്ക് ലഭിക്കുന്നതെന്നും കൃഷിക്കാർ പറയുന്നു. അതേസമയം വിനായക ചതുർത്ഥിയും മറ്റു വിശേഷങ്ങളും കാരണം പതിവുപോലെ ഉത്രാടനാളായ വെള്ളിയാഴ്ച തോവാളച്ചന്തയിൽ വിവിധസ്ഥലങ്ങളിൽ നിന്നു പൂക്കളെത്തി. സേലം ,ഊട്ടി ,ബെംഗളൂരു, സത്യമംഗലം എന്നി ഭാഗങ്ങളിൽ നിന്നു പൂക്കൾ എത്തിയെങ്കിലും പ്രതീക്ഷിച്ചതുപോലെയുള്ള കച്ചവടം നടന്നില്ല. പ്രദേശിക കച്ചവടക്കാർ കൂടുതൽ പൂക്കൾ വാങ്ങി ഓണക്കച്ചവടം ശ്രമിച്ചുവെങ്കിലും പൂക്കൾക്ക് പതിവുപോലെ വിലയും ഉയരുന്നുണ്ട്. വ്യാഴ്ച വരെ 350 ആയിരുന്ന പിച്ചിപ്പൂ വില വെള്ളിയാഴ്ചയോടെ അതു 625 രൂപയായി. ജമന്തിയും ,അരളിയും വാടമല്ലിയും എന്നിവയുടെയും വില ഉയരുന്ന സ്ഥിതിലായി.
Trending
- ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള; ‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗം’, നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
- ‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’, കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്
- നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാള്‍
- ബഹ്റൈന്‍- ഇറ്റലി ബന്ധത്തിന്റെ വര്‍ണ്ണക്കാഴ്ചകളുമായി ഫോട്ടോ പ്രദര്‍ശനം