കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ കേസില്‍ ആര്‍എംപി നേതാവ് ഹരിഹരന് വടകര പോലീസിന് മുന്നിൽ ഹാജരായി. മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന് പറഞ്ഞു.
ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേരളത്തിൽ പലരും പ്രസംഗിച്ചിട്ടുണ്ട്.അതിന്റേ പേരില്‍ കേസെടുക്കുന്നതില്‍ അര്‍ത്ഥമില്ല.കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.വ്യക്തികളുടെ പേര് പറയുന്നതിൽ തെറ്റില്ല. വടകരയിലെ പ്രസംഗത്തിലെ പരാമര്‍ശം രാഷ്ട്രീയമായി യോജിക്കുന്ന പ്രയോഗം ആയിരുന്നില്ല. എന്നാല്‍ നിയമപരമായി തെറ്റല്ല. തനിക്ക് നേരെ ആക്രമണം ഉണ്ടായിട്ട് ഇനിയും നടപടി ആയിട്ടില്ല. വീടിനു നേരെ ഉണ്ടായ ബോംബ്എറിൽ ആരെയും ഇതുവരെ പിടിച്ചിട്ടില്ല. എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Trending
- കൊട്ടിയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി
- ഭക്ഷ്യസുരക്ഷ: ഭക്ഷ്യമേഖലാ പ്രതിനിധികളുമായി ബഹ്റൈന്‍ വ്യവസായ മന്ത്രി ചര്‍ച്ച നടത്തി
- ലിംഗ അസമത്വ റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍ ശ്രദ്ധേയമായ പുരോഗതി
- ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും വാലോ ഏവിയേഷനും ധാരണാപത്രം ഒപ്പുവെച്ചു
- കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ പോലീസുകാര്‍ പിടിയില്‍
- ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങള്‍; ഉച്ചകോടിക്ക് ഇന്ന് സമാപനം
- എല്ലാവരും ഉടൻ തന്നെ ടെഹ്റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപിൻറെ മുന്നറിയിപ്പ്