കണ്ണൂര്‍: കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ പട്ടാപകല്‍ കടുവയെത്തി. പ്രദേശവാസികള്‍ കടുവയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതോടെ വനം വകുപ്പും സ്ഥിരീകരിച്ചു. കടുവയെ പിടികൂടാന്‍ വാളുമുക്കിലെ ഹമീദ് റാവത്തര്‍ കോളനിയില്‍ കൂട് സ്ഥാപിച്ചു. അടയ്ക്കാത്തോട് ടൗണിലും ആറാം വാര്‍ഡിലും ഞായറാഴ്ച വൈകിട്ട് നാല് വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടാപ്പിങ്ങ് കഴിഞ്ഞു സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന കരിനാട്ട് ബോബി, ചവറയ്ക്കല്‍ ബാബു എന്നിവര്‍ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ കടുവയെ കണ്ടത്. മുരണ്ടുകൊണ്ട് റോഡ് മുറിച്ചുകടന്ന കടുവ റബര്‍ തോട്ടത്തിലേക്ക് പോവുകയായിരുന്നു.
കടുവ അവിടെ തന്നെ നിന്നതോടെ ബോബി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഈ സമയത്ത് തന്നെ സ്കൂള്‍ വിട്ടു നടന്നു വരുകയായിരുന്ന നാല് വിദ്യാര്‍ഥികളും കടുവയുടെ മുന്നില്‍പെട്ടു. കടുവയെ കണ്ട് പേടിച്ച രണ്ട് വിദ്യാര്‍ഥികള്‍ ഓടി രക്ഷപെട്ടു.
Trending
- അക്രമി എത്തിയത് രണ്ട് കുട്ടികളുമായി, തിരക്കിയത് സൂപ്രണ്ടിനെ; ‘മകളെ കൊന്നില്ലേ’ എന്ന് ആക്രോശിച്ച് ആക്രമണം, ഡോക്ടറുടെ തലയോട്ടിക്ക് പൊട്ടല്‍
- ബുരി അണ്ടര്‍പാസ് ഞായറാഴ്ച അടച്ചിടും
- മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് പിതാവ്, തലയില്‍ വെട്ടേറ്റു
- വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം; ചിറ്റമ്മ നയമെന്ന് ഹൈക്കോടതി, കടുത്ത വിമര്‍ശനം
- നാസര്‍ ബിന്‍ ഹമദ് സൈക്ലിംഗ് ടൂര്‍ അഞ്ചാം പതിപ്പിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ഗൾഫിൽ UDF ഒന്നടങ്കം മുഖ്യമന്ത്രി പിണറായിയുടെ പര്യടനം ബഹിഷ്ക്കരിക്കാൻ ആഹ്വാനം
- മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികള്‍
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു