തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കലോത്സവത്തിനിടയിലെ സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്നമല്ലെന്ന് മന്ത്രി ആര് ബിന്ദു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. യുവജനോത്സവങ്ങള്‍ സൗഹാര്‍ദപരമായാണ് നടക്കേണ്ടത്, നുഴഞ്ഞുകയറിയവരാണ് പ്രശ്നമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ നിറംകെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് അത്തരം നീക്കങ്ങളെന്നും മന്ത്രി ബിന്ദു പറഞ്ഞു.വിധികര്‍ത്താവ് ഷാജിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു. സത്യാവസ്ഥ പൊലീസ് അന്വേഷണത്തില്‍ പുറത്തുവരുമെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.
Trending
- ബഹ്റൈന്‍ യൂണിവേഴ്സിറ്റി ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഇടം നേടി
- നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
- ശബരിമല സ്വർണപ്പാളി മോഷണം; സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോവാതെ പ്രവർത്തകർ
- ആഗോള ഭീകരവാദ വിരുദ്ധ പാര്‍ലമെന്ററി സമ്മേളനത്തില്‍ ബഹ്റൈന്‍ സംഘം പങ്കെടുത്തു
- പുരാവസ്തുവായ കുന്നിന്മുകളില് കാര്‍ കത്തിക്കാന്‍ ശ്രമം; ബഹ്റൈനിയുടെ തടവുശിക്ഷ ശരിവെച്ചു
- ബഹ്റൈന്റെ ചില ഭാഗങ്ങളില്‍ നേരിയ മൂടല്മഞ്ഞിന് സാധ്യത
- ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശം സഭയിൽ, പ്രതിപക്ഷം ഇറങ്ങിപ്പോയി
- അക്രമി എത്തിയത് രണ്ട് കുട്ടികളുമായി, തിരക്കിയത് സൂപ്രണ്ടിനെ; ‘മകളെ കൊന്നില്ലേ’ എന്ന് ആക്രോശിച്ച് ആക്രമണം, ഡോക്ടറുടെ തലയോട്ടിക്ക് പൊട്ടല്‍