കോഴിക്കോട്∙ രൺജീത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. രൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Trending
- ബഹ്റൈന്‍- യു.എ.ഇ. സംയുക്ത സൈനികാഭ്യാസം സമാപിച്ചു
- 93ാമത് യു.എഫ്.ഐ. ഗ്ലോബല്‍ കോണ്‍ഗ്രസ് ബഹ്റൈനില്‍
- ഇന്ത്യന്‍ ക്ലബ് ബഹ്റൈന്‍ ദേശീയ ദിനവും ക്രിസ്മസും ആഘോഷിക്കും
- ഇന്ത്യന്‍ ക്ലബ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 26ന് തുടങ്ങും
- ‘വോക്ക് വിത്ത് ഷിഫാ’; പ്രമേഹ രോഗ ബോധവല്‍ക്കരണ പരിപാടി 28ന്
- ഇന്ത്യൻ സ്കൂൾ കായിക മേളയിൽ ജെ.സി ബോസ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
- ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കും
- ജി ട്വന്റി ഉച്ചകോടി; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ, ശക്തമായി നേരിടണമെന്ന് സംയുക്ത പ്രഖ്യാപനം



