ഇടുക്കി : ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ജോലി ചെയ്യുന്ന ടാക്സി ഡ്രൈവർ ജെ അരുളിനെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗതക്കുരുക്കിനിടെ വാഹനം നിർത്താനാവശ്യപ്പെട്ട മൂന്നാർ ട്രാഫിക് യൂണിറ്റിലെ എസ്സിപിഒ ടിനോജ് പി തോമസിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. മർദനത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം ഇവിടെ നിന്നും കടന്നു കളഞ്ഞ പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം മാട്ടുപ്പെട്ടി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടെ ട്രാഫിക് പോലീസിന്റെ നിർദേശം പാലിക്കാതെ എതിർദിശയിലൂടെ അരുൾ വാഹനം കയറ്റി. ഇത് ഉദ്യോഗസ്ഥൻ ചോദ്യംചെയ്തതോടെ ടിനോജുമായി തർക്കം നടന്നു. ഇതേ തുടർന്ന് രണ്ട് തവണയാണ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ അരുൾ ശ്രമിച്ചത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറിയ ടിനോജിനെ വാഹനം നിർത്തി പുറത്തിറങ്ങിയ അരുൾ മർദ്ദിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു