തിരുവനന്തപുരം: സിക വൈറസിൽ ഭീതിജനകമായ സാഹചര്യമില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭിണികളായ സ്ത്രീകൾ വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കണം. ഗർഭസ്ഥ ശിശുവിനെ വൈറസ് ഗുരുതരമായി ബാധിക്കും. ഗർഭകാലത്തിൻ്റെ ആദ്യത്തെ അഞ്ച് മാസത്തിലാണ് പ്രത്യേക ശ്രദ്ധ വേണ്ടത്. സിക വൈറസ് ബാധിതരായവർ നെഗറ്റീവായ ശേഷമുള്ള മൂന്ന് മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണം. രോഗബാധിതരായ പുരുഷൻമാരിൽ നിന്നും മൂന്ന് മാസം ലൈംഗീകബന്ധം വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നും കിംസിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കിംസിൽ വച്ച് സിക വൈറസ് സ്ഥിരീകരിച്ച യുവതി രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ അവർക്ക് മറ്റു പ്രശ്നങ്ങൾ ഗർഭകാലത്തിൻ്റെ അവസാന ആഴ്ചകളിലാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ പ്രസവശേഷം നടത്തിയ പരിശോധനയിൽ നവജാതശിശുവിന് പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
Trending
- ബിലാജ് അല്‍ ജസായര്‍ ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി തുടങ്ങി
- അല്‍ ജസ്റയില് വാഹനാപകടം; യുവതി മരിച്ചു
- മയക്കുമരുന്ന് കടത്ത്: യുവാവിന് അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും
- സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചു
- ജി.പി.ഐ.സി. കേന്ദ്രത്തിന്റെ രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ പുനരാരംഭിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍
- ജി.പി.ഐ.സി. കേന്ദ്രത്തിനു നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം
- നിതിന്റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല, വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
- തലമുറകളുടെ പ്രിയ ഗായിക ആശ ഭോസലെയ്ക്ക് എ.കെ.സി.സി. ബഹ്റൈന്റെ പ്രണാമം.

