ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ജനജീവിതം ദുരിതത്തിലായത്. പുലര്‍ച്ചെ 1.30 വരെ തുടര്‍ച്ചയായ 15 മണിക്കൂറിനിടെ 60 സെന്റി മീറ്റര്‍ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെണ്ടൂരില്‍ പെയ്തത്. തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടയില്‍ 26 സെന്റിമീറ്റര്‍ മഴയും കന്യാകുമാരിയില്‍ 17.3 സെന്റി മീറ്റര്‍ മഴയുമാണ് പെയ്തത്. കനത്ത മഴയെ തുടര്‍ന്ന് തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാലയങ്ങള്‍, കോളേജുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.
Trending
- ‘വീട് കയറി അക്രമം, പൊലീസിന് നേരെ കയ്യേറ്റം’: യുവാക്കള്‍ പിടിയില്‍
- തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
- ശക്തമായ മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു
- പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
- ഇബ്രാഹിം റെയ്സിയുടെ മരണം: പങ്കില്ലെന്ന് ഇസ്രയേല്‍, രാജ്യത്തിനുള്ളിൽ ശത്രുക്കള്‍; അവസാനിക്കാതെ അഭ്യൂഹങ്ങള്‍
- രാജ്യാന്തര മയക്ക് മരുന്ന് സംഘത്തലവൻ കോടതിവളപ്പിൽ അക്രമാസക്തനായി
- കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി
- വെസ്റ്റ്നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി സ്വദേശി മരിച്ചു