ആലപ്പുഴ: കായംകുളം എംഎസ്എഫ് കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചെരുപ്പെടുക്കാന്‍ പറഞ്ഞത് ചോദ്യം ചെയ്തതിനാണ് എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ ജിഷ്ണുവിന് മര്‍ദനമേറ്റത്. കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച ശേഷം കണ്ണില്‍ പെപ്പര്‍ സ്പ്രേ അടിച്ചെന്നും ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോളജിലെ ലഹരി ഉപയോഗവും ലഹരിക്കച്ചവടവും ജിഷ്ണു ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ വിഷയമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്ഐയിലെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചതെന്ന് ജിഷ്ണു ആരോപിച്ചു. കോളജിൽ ഒരു ക്വട്ടേഷൻ സംഘത്തെ പോലെ നിൽക്കുന്ന അക്രമികൾക്കെതിരെ നേരത്തെയും കോളജ് അധികൃതർ നടപടിയെടുത്തിരുന്നു. കഴിഞ്ഞ യൂണിയന് തെരഞ്ഞെടുപ്പ് കാലത്താണ് സംഘം എസ്എഫ്ഐയിൽ ചേർന്നത്. തനിക്കെതിരെ സംഘം നേരത്തെയും ഭീഷണി മുഴക്കിയിരുന്നെന്നും ജിഷ്ണു പറഞ്ഞു. സംഭവത്തിൽ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയതായി ജിഷ്ണു പറഞ്ഞു.
Trending
- ഒറ്റ നിബന്ധന, ചൊവ്വാഴ്ച കൊലവിളിയിൽ ഒടുവിൽ ട്രംപിന് മനംമാറ്റം? ‘ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ അന്ത്യശാസനം നീട്ടാൻ ഒരുക്കം’
- നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്
- 11 ഓവര്‍ മത്സരം, രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി
- ഇറാന് വേണ്ടി വീറ്റോ ഉപയോഗിച്ച് ചൈനയും റഷ്യയും, അതിനിർണായക നീക്കം; ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
- പണം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി; ആസ്തി വിവരങ്ങള്‍ തെറ്റായി നല്കി; ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 477 ഡ്രോണുകളും തകര്‍ത്തു
- ഇറാനെതിരായ ട്രംപിന്റെ ‘ചൊവ്വാഴ്ച’ കൊലവിളിക്കെതിരെ റഷ്യ; ‘അന്ത്യശാസനവും ഭീഷണിയും വേണ്ട, സമാധാനം ഇപ്പോഴും സാധ്യം, യുഎൻ കടമ നിർവഹിക്കണം’
- ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം

