കൊച്ചി: ഉടുമ്പന്‍ചോലയില്‍ കെട്ടിടം വിലകുറച്ചു രജിസ്ട്രര്‍ ചെയ്തു എന്ന ആരോപണത്തില്‍ പ്രഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കിയ സംഭവത്തില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന്. അന്വേഷണവുമായി സഹകരിക്കും എത്ര അന്വേഷണം വേണമെങ്കിലും സര്‍ക്കാരിന് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെയാണ് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതെന്ന് തുറന്നു കാണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗവും നിയമവിരുദ്ധവുമാണ് തനിക്കെതിരെയുള്ള കേസ്. കേസ് എടുത്ത് തകര്‍ത്ത് കളയാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പിവി എന്ന പേര് തന്റേതായിരിക്കില്ലെന്നും ഈ നാട്ടില്‍ എത്രയോ പിവിമാരുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം ഇത്രയും ദയനീയമായ സ്ഥിതിയില്‍ അദ്ദേഹത്തോടെ സഹതപിക്കുകയാണെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി. വീണയുടെ കമ്പനിയും സിഎംആര്‍എലും തമ്മില്‍ ബാങ്ക് വഴിയാണ് ഇടപാട് നടത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ബാങ്ക് മുഖാന്തരം നടത്തുന്ന എല്ലാ ഇടപാടുകളും നിയമപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- ‘പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’
- താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്
- ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു:
- എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം: ‘കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്
- കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
- യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
- സൂര്യചിത്ര ഫിലിം ഡയറക്ടറിയുടെ പന്ത്രണ്ടാപ്പതിപ്പ് വിപണിയിൽ
- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട



