കൊച്ചി: ഉടുമ്പന്‍ചോലയില്‍ കെട്ടിടം വിലകുറച്ചു രജിസ്ട്രര്‍ ചെയ്തു എന്ന ആരോപണത്തില്‍ പ്രഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കിയ സംഭവത്തില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന്. അന്വേഷണവുമായി സഹകരിക്കും എത്ര അന്വേഷണം വേണമെങ്കിലും സര്‍ക്കാരിന് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെയാണ് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതെന്ന് തുറന്നു കാണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗവും നിയമവിരുദ്ധവുമാണ് തനിക്കെതിരെയുള്ള കേസ്. കേസ് എടുത്ത് തകര്‍ത്ത് കളയാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പിവി എന്ന പേര് തന്റേതായിരിക്കില്ലെന്നും ഈ നാട്ടില്‍ എത്രയോ പിവിമാരുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം ഇത്രയും ദയനീയമായ സ്ഥിതിയില്‍ അദ്ദേഹത്തോടെ സഹതപിക്കുകയാണെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി. വീണയുടെ കമ്പനിയും സിഎംആര്‍എലും തമ്മില്‍ ബാങ്ക് വഴിയാണ് ഇടപാട് നടത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ബാങ്ക് മുഖാന്തരം നടത്തുന്ന എല്ലാ ഇടപാടുകളും നിയമപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്



