വയനാട്: മാനന്തവാടിയിൽ വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെള്ളമുണ്ട സ്വദേശികളായ മുഹമ്മദ് ഇജാസ്(26), കെ. സാബിത്ത്(24), ടി.ജി. അമൽജിത്ത്(28) എന്നിവരെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ എൻ. അജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.സംസ്ഥാനത്ത് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുക്കുന്നത്. 2022ൽ 26,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. 2016 ൽ 5,924 കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 450 ശതമാനം വർധവാണ് ഉണ്ടായത്. 2023ലെ കണക്ക് പരിശോധിച്ചതിൽ ഇതിലും ഭീകരമായിരിക്കുമെന്ന് എക്സൈസ് അധികൃതർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ ഏഴ് വർഷമായി എം. ഡി. എം. എ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കുലും കുറച്ച് കാലം കൊണ്ടാണ് ഉപയോഗം വ്യാപകമായത്.
Trending
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
- കെ.എസ്.സി.എ വനിതാ വേദിയുടെ നേതൃത്വത്തിൽ ബ്രെസ്റ്റ് കാൻസർ അവെയർനസ് വാക്കത്തോണും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു .
- ഹിജാബ് വിവാദം: ‘സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി