മനാമ: ബഹ്റൈനിലെ ഹാജിയത്തിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ (ജയൻ) സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തു . ഭാര്യയും കുട്ടിയും ബഹ്റൈനിൽ അടുത്താണ് നാട്ടിലേക്ക് അയച്ചത്. മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിയമ കാര്യ നടപടിക്രമങ്ങൾ നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ അമ്മാവൻ 6 മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് വന്ന ഉടനെ ആത്മഹത്യ ചെയ്തിരുന്നു . അന്ന് എംബസിയോട് ബി കെ എസ് എഫ് വിവരങ്ങൾ സമർപ്പിച്ചപ്പോൾ സൗജന്യമായി നാട്ടിലെത്തിച്ചിരുന്നു. കടബാധ്യത മൂലം ജയൻ പാസ്പോർട്ട് ബംഗാളിക്ക് 500 ദിനാറിന് പണയം വെച്ചിരിക്കയാണ്. ബി കെ എസ് എഫ് ഹെൽപ് ലൈൻ ടീമിന്റെ ഇടപെടലിലൂടെ പരിഹരിച്ചു വരുന്നു.
Trending
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി

