ലഖ്നൗ: ഏഴുവയസുകാരനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന യു പി അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തു.അതേ സമയം തന്റെ പ്രവർത്തിയിൽ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അദ്ധ്യാപികയായ ത്രിപ്തി ത്യാഗി പറഞ്ഞത്.തന്റെ ഗ്രാമത്തിൽ അദ്ധ്യാപികയായി സേവനം ചെയ്തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ സേവനത്തിന്റെ ഭാഗമാണ് എന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്കൂൾ അധികൃതരുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തെതുടർന്ന് ത്രിപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് കുട്ടിയെ സഹപാഠികളെക്കൊണ്ട് ക്രൂരമായി മുഖത്തടക്കം മർദ്ദിച്ചത്. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി നേതാക്കളാണ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.താനൊരു വികലാംഗയാണെന്ന് അദ്ധ്യാപിക നേരത്തെ തന്നെ പ്രതികരിച്ചിരുന്നു
Trending
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ

